ആതുരാലയങ്ങളുടെ ആതുരാവസ്ഥകൾ




മെഡിക്കൽ കോളേജുകളുടെ അത്ര മുതൽമുടക്കില്ല, അത്ര തസ്തികകൾ ആവശ്യമില്ല എന്നതും കണക്കിലെടുക്കണം. കൂടുതൽ മെഡിക്കൽ കോളേജുകൾ അല്ല നാടിനാവശ്യം, കൂടുതൽ മികച്ച സൗകര്യങ്ങൾ ഉള്ള സർക്കാരാശുപത്രികൾ ആണ്. നയങ്ങളിൽ ഉണ്ടാക്കേണ്ട മാറ്റങ്ങളോടൊപ്പം ആരോഗ്യ മേഖലയിലേക്ക് കൂടുതൽ ധനം അനുവദിക്കേണ്ടതുമുണ്ട്. ഇപ്പോൾ ആകെ ബജറ്റിന്റെ 2 ശതമാനത്തിൽ താഴെ മാത്രമാണ് ആരോഗ്യ മേഖലക്ക് അനുവദിച്ചിരിക്കുന്നത്. പല വികസിത വികസ്വര രാജ്യങ്ങളിലും ഇത് 10 %-ത്തിനും മുകളിലാണ്. ഇന്ത്യയിൽ തന്നെ ഡൽഹി സർക്കാർ 15 % വകയിരുത്തിയിട്ടുണ്ട്. ആ വിഹിതം മെച്ചപ്പെടുത്തുക തന്നെ വേണം”.
നാലുവര്‍ഷത്തോളമായി മേഖലയില്‍ ഗര്‍ഭിണികള്‍ക്ക് അയേണ്‍, ഫോളിക് ആസിഡ് ഗുളികകള്‍ നല്‍കുന്നില്ലെന്ന് സംഘം കണ്ടെത്തി. ഒരു ഗര്‍ഭിണിക്ക് അയേണ്‍ഫോളിക് ഗുളിക ഒരു വര്‍ഷം നല്‍കാനുള്ള ചെലവ് 10 രൂപയാണ്. പകരം, ചിലയിടങ്ങളിൽ പാർശ്വഫലങ്ങളുള്ള ഇന്‍ഫറോണ്‍ ഇന്‍ജക്ഷൻ നല്‍കുന്നു. അട്ടപ്പാടിയില്‍ 578 ഗര്‍ഭിണികള്‍, 509 മുലയൂട്ടുന്ന അമ്മമാര്‍, 3900 കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, മൂന്നുവയസ്സിനും ആറുവയസ്സിനുമിടയിലുള്ള 5969 കുട്ടികള്‍ എന്നിങ്ങനെ പതിനായിരത്തില്‍പ്പരം പേരാണ് പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍.
Be the first to write a comment.