മുസ്ലീംവിരുദ്ധത എന്ന രാഷ്ട്രീയസ്ഥാപനവും മാര്‍ക്സിസ്റ്റു വിശകലനങ്ങളിലെ പടുകുഴികളും
ഭാരതീയ ജനതാപാര്‍ട്ടി കേവലഭൂരിപക്ഷം നേടിയെന്ന വാര്‍ത്ത കേട്ടതിനു ശേഷം, വൈകുന്നേരം ഞാനൊരു സുഹൃത്തിന്റെ വീട്ടില്‍ പോയി. അദ്ദേഹത്തിന്റെ റിട്ടേയര്ഡ്അധ്യാപകനായ അച്ഛൻ അതീവ സന്തുഷ്ടനായി തിരെഞ്ഞടുപ്പ് ഫലത്തെപറ്റി സംസാരിക്കാന്‍ തുടങ്ങി. മുസ്ലീംങ്ങളുടെ താന്‍പോരിമയ്ക്ക് കിട്ടിയ ചുട്ട അടിയാണ് മോദിയുടെ വിജയമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.നാട്ടില്‍ അറിയെപ്പടുന്ന കമ്മ്യൂണിസ്റ്റുകാരനും അധ്യാപകസംഘടനയുടെ നേതാവുമായിരുന്ന അദ്ദേഹവുമായി ഏറെക്കുറെ രണ്ടു മണിക്കൂറുകേളാളം ഞാന്‍ തര്‍ക്കിച്ചു. ഞാന്‍ പറഞ്ഞ പലകാര്യങ്ങളും അംഗീകരിക്കാന്‍ തയ്യാറാണെങ്കിലും ന്യൂനപക്ഷങ്ങള്‍ പൊതുവേയും, മുസ്ലീംങ്ങള്‍ പ്രത്യേകമായും ഒതുക്കെപ്പേടണ്ടവരാണെന്ന തന്റെ അഭിപ്രായം മാത്രം മാറ്റാന്‍ സാധ്യമെല്ലന്നു അദ്ദേഹം തീര്‍ത്തുപറഞ്ഞു. പിറ്റെ ദിവസം ഓഫീസില്‍ ചെന്നേപ്പാഴും അയല്പക്കക്കാരോടുള്ള സംഭാഷണത്തിലും മേല്‍പ്പറഞ്ഞ പൊതുവികാരമാണ് കാണാൻ കഴിഞ്ഞത്.
കഴിഞ്ഞ രണ്ടുദശകങ്ങളായി സംഘപരിവാര്‍ ശക്തികൾ ആഭ്യന്തര അപരരായിമുസ്ലീംങ്ങളെ ചിത്രീകരിക്കാന്‍ വേണ്ടി നടത്തിയ പ്രചാരണ പരിപാടികൾ സമൂഹത്തിലെ സവര്‍ണവിഭാഗങ്ങളെ പൊതുവിലും അവര്‍ണരെ ഭാഗീകമായും സ്വാധീനിച്ചതിന്റെ പ്രതിഫലമാണ് ബി.ജെ.പി.യുടെ അഭൂതപൂര്‍വ്വമായ വിജയം.പത്തുവര്‍ഷക്കാലത്തെ കോണ്‍ഗ്രസ് വരേണ്യകുടുംബവാഴ്ചയും വിലക്കയറ്റവും കോര്‍പ്പേററ്റുകളുടെ കടന്നുകയറ്റവുമെല്ലാം അപ്രധാനമായ കാര്യങ്ങളാണ് എന്നല്ല പറയുന്നത്. മറിച്ച്, ആഭ്യന്തര അപരത്വേത്താടുള്ള ശത്രുത വ്യക്തമായഒരു രാഷ്ട്രീയപ്രമേയമായി മാറിയിരിക്കുന്നു എന്ന വസ്തുതയെ നാം സവിശേഷമായി തിരിച്ചറിയേണ്ടിയിരിക്കുന്നു എന്നതാണ് വിവക്ഷ.
ജര്‍മ്മനിയിൽ നാസികൾ അധികാരത്തിൽ വന്നേപ്പാൾ അതിനെ കേവലമായ സാമ്പത്തികമാത്ര പദാവലികള്‍ കൊണ്ടു വിശദീകരിക്കാനാണ് യൂറോപ്യൻ മാര്‍ക്സിസ്റ്റുകളും സാമൂഹികചിന്തകരും രംഗത്തുവന്നത്. കുത്തക മുതലാളിത്തശക്തികള്‍ തങ്ങളുടെ സമ്രഗാധിപത്യത്തിനു വേണ്ടി ഉപേയാഗിക്കുന്ന ഒരു പുകമറയാണ് ജൂതവിദ്വേഷം എന്നവര്‍ കരുതി. മാര്‍ക്സിസ്റ്റുകളുടെ ഇത്തരം വ്യാഖ്യാനങ്ങേളാട് നൂറുശതമാനവും വിയോജിച്ചുകൊണ്ട്, യൂറോപ്പില്‍ മുമ്പേ നിലനിന്നിരുന്ന ജൂതവിരുദ്ധതയെ പുതിയൊരു രാഷ്ട്രീയസ്ഥാപനമാക്കി പരിവര്ത്തനെപ്പടുത്തുകയാണ് നാസികള്‍ ചെയ്തെതന്നാണ് ഹന്ന ആരെടന്റ് വിലയിരുത്തിയത്. ജര്‍മ്മനിയിൽ രൂപെപ്പട്ട ഈ പുത്തന്‍ രാഷ്ട്രീയകാലാവസ്ഥയെ ഒരുവിധത്തിലും തിരിച്ചറിയാതിരുന്ന മാര്‍ക്സിസ്റ്റുകളുടെ കുത്തകമുതലാളിത്ത വിരുദ്ധപ്രചാരണങ്ങള്‍ ജൂതജനതയെ മറ്റൊരുവിധത്തിൽ നിശബ്ദരും നിര്‍വീര്യരുമാക്കുകയെന്ന കെണിയിലാണ് വീഴ്ത്തിയതെന്നും അവർ നിരീക്ഷിക്കുകയുണ്ടായി. ഈ അര്‍ത്ഥത്തിൽ നാസിസെത്തപ്പറ്റിയുള്ള മാര്‍ക്സിസ്റ്റ് പ്രമേയങ്ങേളാട് കടുത്ത വിയോജിപ്പ് മാത്രമല്ല കനത്ത പുച്ഛവുമാണ് ഹന്ന ആരെടന്റ് പ്രകടിപ്പിച്ചിട്ടുള്ളത്.1
സമാനമായ വിധത്തില്‍, ബി.ജെ.പിയുടെ വിജയത്തിനു പിന്നിലെ മുസ്ലീം/ദളിത് വിരുദ്ധതയെ കാണാതെ മോദി സമം കോര്‍പ്പേററ്റുവത്കരണം എന്ന ലളിതയുക്തിയിൽ എത്തിച്ചേര്‍ന്നിരിക്കുകയാണ് നമ്മുടെ നാട്ടിലെ മാര്‍ക്സിസ്റ്റുകൾ ഒന്നടങ്കം. സംഘപരിവാറിനെപ്പാലെതന്നെ ഇക്കൂട്ടരും ഫാഷിസെമന്നത് വൈവിദ്ധ്യങ്ങളുടെ നിരാകരണമാണെന്ന വസ്തുതെയയാണ് മറച്ചുപിടിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ വൈവിധ്യങ്ങളുടെ ഏറ്റവും സമൂര്‍ത്തമായ രൂപം ദളിത് പിന്നാക്ക ന്യൂനപക്ഷ സാഹോദര്യമാണെന്നും
Be the first to write a comment.