ആം ആദ്മി പ്രതിഭാസം ഭരണവർഗ രാഷ്ട്രീയത്തിന്റെ വെറുമൊരു തുടർച്ച ആണെന്ന്കാണുന്നതു,  ഉപരിമധ്യ വർഗങ്ങളുടെ കൈയൂക്ക്തുടരുന്നതിന്റെ ഭാഗമാണെന്നു കാണുന്നതു, തികച്ചും ലളിതവല്കരിക്കലായി ഇവിടെ നമുക്ക്ചൂണ്ടികാണിക്കാൻ കഴിയും. ഈ രാഷ്ട്രീയത്തിന്റെ രൂപഭാവങ്ങൾ തേച്ചുമിനുക്കപ്പെടെണ്ടതുണ്ട്. തു സംഭവിക്കണമെങ്കിൽ ജനങ്ങളും അവരുടെ ആഗ്രഹങ്ങളും, എണ്ണമറ്റ വൈരുധ്യങ്ങളോടുള്ള അവരുടെ പ്രതികരണങ്ങളും, സങ്കീർണ്ണതകളുമായി അവർ പൊരുത്തപ്പെടെണ്ടതുണ്ട്. ത്വാതിക വീക്ഷണം ഉൾകൊണ്ട പുരോഗമന വിപ്ലവ രാഷ്ട്രീയത്തിന്റെ രൂപരേഖകളുമായി പൊരുത്തപ്പെടുന്നില്ല എന്ന് മുൻകൂട്ടിക്കണ്ടു തള്ളിക്കളയേണ്ടതല്ല അവരെ. മധ്യവർഗം അവരുടെ ഇടുങ്ങിയ സാമ്പത്തിക താല്പര്യങ്ങൾക്ക് ഉപരി ഉയരാൻ പ്രാപ്തരല്ല എന്ന രീതിയിലാണ് മൗലിക നിരൂപണങ്ങളിൽ കൂടുതലും എഴുതപ്പെടുന്നത്‌.  രാഷ്ടീയ താല്പരരല്ലാത്ത  മധ്യവർഗം എന്തുകൊണ്ട് ഇപ്പോൾ തെരുവിൽ ഇറങ്ങുന്നു എന്ന മാതൃകയിലുള്ള ചോദ്യം ഇവർ ചോദിക്കുന്നില്ല. മധ്യവർഗത്തിന്റെ  വിവിധങ്ങളായ നാമ്പുകൾ  ഞെക്കിക്കൂട്ടുന്നതിനു പകരം  വിമർശകർ കാണാതെ പോകുന്നത്  അവരുടെ വേറിട്ട, വൈവിധ്യമാർന്ന സ്വഭാവ വൈചിത്രങ്ങളാണ്.  മധ്യവർഗത്തിലെ ചില വിഭാഗങ്ങളിൽ നിലനില്ക്കുന്ന മൗലികമായ മാറ്റത്തിനുള്ള സാധ്യതകൾ അവർ കാണാതെ പോകുന്നൂ. സാമ്പത്തികവും സാമൂഹ്യവുമായ ഘടന രാഷ്ട്രീയപരിതസ്ഥിതി സൃഷ്ടിക്കുകയെയുള്ളൂ , അതിനെ  യാന്ത്രികമായി നിജപ്പെടുത്തുന്നില്ല. തുടക്കത്തിൽ അണ്ണാഹസാരെ ഘട്ടത്തിലെ ആം ആദ്മി പ്രതിഭാസത്തെ  മൗലികവാദികൾ വിമർശിച്ചിരുന്നത് ആ പ്രസ്ഥാനത്തിൽ  മധ്യവർഗങ്ങൾ മാത്രമേ പങ്കെടുക്കുന്നുള്ളൂ എന്ന് പറഞ്ഞായിരുന്നു. നിർണായകമായ ഒരു വലിയ വിഭാഗം ദരിദ്രരുടെയും അദ്ധ്വാനവർഗത്തിന്റെയും ഭാഗഭാഗിത്വം കണ്ടു നിലതെറ്റിയ വിമർശകർ, മധ്യവർഗ പ്രലോഭനങ്ങൾക്ക് വശംവദരായി ഇതിൽ പങ്കുചേരുന്നതാണ്എന്ന് താത്വികവല്ക്കരിക്കുന്നൂ. അസത്യബോധം പോലെ ത് തികച്ചും അപരിഷ്കൃതമായ  മറ്റൊരു വാദമുഖമാണ്,  ജനങ്ങൾ ശുദ്ധാത്മാക്കൾ ആയി  സ്വയം ഇത്തരമൊരു ചൂഷണത്തിനു വിധേയമാകുന്നൂ എന്നും,  ദരിദ്രർ ഉപരിവർഗങ്ങളുടെ അപ്രമാദിത്വത്തിനു വഴങ്ങുന്നൂ എന്നതുപോലെ. ജനങ്ങളുടെ ബോധത്തിന്റെ പരസ്പരവിരുദ്ധമായ സ്വഭാവമാണ് ഇവിടെ ഇവർ മനസ്സിലാക്കാതെ പോകുന്നത്, പ്രതീക്ഷകളുടെ പുതിയ പാതകൾ അടയുമ്പോൾ, അധീശത്വത്തിന്റെ ഘടനയെ ചോദ്യം ചെയ്യാനുള്ള ജനങ്ങളുടെ പ്രാപ്തിയും സ്തൈര്യവുമാണ്. ഒരു പക്ഷം പിടിച്ചും ലളിതമായും ജനങ്ങളുടെ ഇശ്ചാശക്തിയെ തമസ്കരിക്കുന്നത് നിർഭാഗ്യവശാൽ ഒരുതരം അല്പത്തരമാണ്. യാഥാർത്ഥലോകത്തോട്ഇടപെടാനുള്ള വൈമുഖ്യമാണ്, മാത്രമല്ല  ഈ പുതിയ രാഷ്ടീയത്തിന്റെ നാമ്പുകൾ ഉയർത്താൻ ജനങ്ങളെ പ്രേരിപ്പിച്ച ഒരു നിരാശയുടെ വ്യാപ്തി കുറച്ചു കാണലാണ്. ഞാൻ ചെയ്യാൻ ശ്രമികുന്നത് ഒരു വർണാഭമായ ചിത്രം വരയ്ക്കുവനല്ല, അങ്ങനെ വരയ്ക്കത്തക്കതായി ഒന്നുമില്ല. പീനപാതയാണു മുന്നിലുള്ളത്  ,ചെയ്തു തീർക്കുവാനുള്ളതോ ഭീമമായ കടമകളുംഒന്നുമില്ലെങ്കിലും, വാസസ്ഥലങ്ങുളുടെ ചില്ല് കണ്ണാടിയിലൂടെ ലോകത്തെ നോക്കിക്കാണുന്ന, പാർപ്പിട ഗുണഭോക്തകൂട്ടായ്മയിലെ അംഗങ്ങൾ, അല്ലെങ്കിൽ രാക്ഷസീയവും അപകടകരവുമായ മുൻവിധികൾ പുരോഗമനരാഷ്ട്രീയത്തെ കുറിച്ച് പുലർത്തുന്ന ഖാപ്പ് പഞ്ചായത്തുകൾഎന്നിവ കടന്നുകയറുക ഏറെ ദുഷ്കരവൃത്തിയാണ് . അതെ സമയം ആന്റോണിയോ ഗ്രാംഷി വാദിച്ചിരുന്നത് പോലെ, ”നാം നിലനിൽക്കുന്ന പഴയ ഭാഷയുമായി ഇടപെട്ടില്ലെങ്കിൽ ,  അതെത്ര തന്നെ വെറുക്കപ്പെട്ടതായി തോന്നുന്നെങ്കിലും, എങ്ങനയാണ് ഒരു പുതിയ ഭാഷ ഉയർന്നു വരിക

ആം ആദ്മി എന്ന പ്രതിഭാസം ഇപ്പോൾ ഒരു ദശാസന്ധിയിലാണ്,   ഒരു മാസത്തിനുള്ളിൽ, അതിശയിപ്പിക്കുന്ന നിലയിൽ  ഒരു കോടി അഗത്വംവരിച്ച ഒരു പ്രസ്ഥാനം, വൈവിധ്യമാർന്ന സാമൂഹ്യ സംഘങ്ങളെയും, വിവിധ സാമ്പത്തിക താല്പര്യങ്ങൾ  ഉള്ള വർഗങ്ങളെയും പ്രതിനിധാനം ചെയ്യുമ്പോൾ വൈരുദ്ധ്യങ്ങൾ  ഉടലെടുക്കാത്തിരിക്കാനാവില്ല. ഭീമൻ മുതലാളിമാരെയും , വിപ്ലവകാരികളായ പൌരസാമൂഹ്യ പ്രവർത്തകരെയും, ഉപരിവർഗ്ഗ തൊഴിൽവിദഗ്ധരെയും, മുഖ്യധാരാ കമ്മ്യൂണിസ്റ്റു പ്രവർത്തകരെയും ആകർഷിക്കുവാൻ അതിനു കഴിഞ്ഞു. ആ പ്രസ്ഥാനത്തിന്റെ സ്വഭാവ വൈചിത്ര്യങ്ങൾ ഇപ്പോഴും രൂപീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അതിന്റെ സാമ്പത്തികയുക്തി, നവറിബലൽ സ്വഭാവം പ്രകടിപ്പിക്കുന്നൂ എന്നോ അതിന്റെ രാഷ്ട്രീയം വലതുപക്ഷ അധികാര കേന്ദ്രീകരണമാണു ലക്ഷ്യം വയ്ക്കുന്നതെന്നോ, അതിലെ നിർണായകമായ വിഭാഗം മോഡിയെ പിന്തുണയ്ക്കുന്നു എന്നോ, മുൻപ് പിന്തുണച്ചിരുന്നൂ എന്നോ മൗലികവാദികളായ വിമർശകർ ആരോപിക്കുന്നതു പോലെ എളുപ്പത്തിൽ തീരുമാനിക്കാൻ കഴിയില്ല. എന്നിരുന്നാലും സാമ്പത്തികമായും രാഷ്ട്രീയമായും അത്തരം വലതുപക്ഷ ഹൈജാക്കിംഗിനുള്ള സാധ്യത എപ്പോഴും നിലനിൽക്കും എന്നത് വസ്തുതയാണു.

Comments

comments