ഇപ്പോൾ പ്രകടമാകുന്നത്  വൈരുദ്ധ്യങ്ങളാണ്. വ്യവസായ താല്പരരായ പ്രതിനിധികളെ കൂടുതൽ ഉൾകൊള്ളിച്ചു ആപ്പ് രൂകരിച്ച സമിതിയിൽ, നേരിട്ടുള്ള വിദേശനിക്ഷേപം നിരോധിച്ചു കൊണ്ടുള്ള ദില്ലി സർക്കാർ തീരുമാനത്തിൽ പുറമേക്ക് മുഖം തിരിച്ചിക്കുന്ന ദേശീയമുതലാളിമാർക്ക് കടുത്ത ആശങ്ക ഉളവാക്കി. നവലിബറൽ യുക്തിചിന്തയും ,അച്ചടക്കവും ഉള്ളടങ്ങിയതെന്നു  കരുതിയിരുന്ന ഒരു പ്രസ്ഥാനം, അരാജകവും, അസന്തുലിതവുമായി കരുതിയെക്കാവുന്ന ഒന്നായി മാറിയപ്പോൾ , ത് വരെ അതിന്റെ ഏറ്റവും വലിയ പിന്തുണക്കാരായിരുന്ന വലിയ മാധ്യമങ്ങൾക്ക് അത്  അപഹാസ്യമായ  ആശങ്കയ്ക്ക് കാരണമായി .

ത് പോലെ അഴിമതി എന്ന ആശയംആപ്പിന്റെ മുഖ്യ ചാലകം അതാണല്ലോ, ത് സമൂഹത്തിലെ മറ്റു പ്രധാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒന്നായി മൗലികവാദികൾ ആരോപിക്കുന്നുണ്ടല്ലോ, അത് അവർ പറയുന്നത് പോലെ അത്ര നിസ്സാരവല്ക്കരിക്കേണ്ട കാര്യമല്ല. ത്ത് തന്നെയായാലും പലതരത്തിലുള്ള അഴിമതി നടമാടുന്നൂ. പൊതുവിഭവ സമൃദ്ധി സ്വകാര്യ കരങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നതു മറ്റൊരുതരത്തിലുള്ള പ്രാകൃത കൈയടക്കലും, പാർശ്വവല്ക്കരിക്കപ്പെട്ട സമുദായങ്ങൾക്കും ർഗ്ഗങ്ങൾക്കും ദുരന്തപ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒന്നുമാണു ദുഷിച്ച ചങ്ങാത്ത മുതലാളിത്തം. ഇവിടെയാണു പരിഷ്കരണവാദികളുടെ ആവശ്യങ്ങൾക്കും അതിന്റെ പ്രത്യാഘാതങ്ങളെ കടന്നു നില്ക്കുന്ന വസ്തുതകൾ ഉണ്ടെന്നത്  വിമർശകർ മനസ്സിലാക്കാതെ പോകുന്നത്.

ജനാധിപത്യ രാഷ്ട്രീയത്തിൽ, ആൾക്കൂട്ടത്തിന്റെ സ്ഥിതിസമത്വ സങ്കൽപ്പങ്ങൾ ഒരിക്കൽ കെട്ടഴിച്ചു വിട്ടാൽ  അതിന്റേതായ പരിപ്രവൃത്തികളെ പ്രാപിക്കുന്നത്വളരെ ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. അങ്ങനെ നോക്കുമ്പോൾ തുടക്കത്തിൽ ആരോപിക്കപെട്ടത് പോലെവിദേശപണം ലഭിക്കുന്ന  സർക്കാർ ഇതര സംഘടനകൾ (NGO) ലോക ബാങ്കിന്റെ ഉദ്ദേശലക്ഷ്യങ്ങൾ  രാജ്യത്തിന്മേൽ  അടിച്ചേൽപ്പിക്കാൻ നടത്തുന്ന പ്രക്ഷോഭം ആണിത്എന്ന ജനങ്ങളുടെ ആശങ്ക, അത്തരം പരിധികളും ചക്രവാളങ്ങളും കടന്നു കഴിഞ്ഞു. ശരിയാണ്, നിതാന്ത  സമരത്തിലൂടെയും, ആശയ  താത്വിക തെളിമ നേടിയാൽ മാത്രമേ  തു സാക്ഷാത്കരിക്കാൻ കഴിയൂ. സംവേദനം നഷ്ടപ്പെടുന്നതും ചലനാത്മകവുല്ലാത്ത ദ്വന്ദ്വവാദത്തെമറികടന്നു, പ്രത്യയശാസ്ത്രത്തിന്റെ പരിശുദ്ധി തേടുന്നത് ഗുണപരമായ ഒന്നാണെന്ന് ചിലർക്ക് വാദിക്കാൻകഴിയും,. യഥാർത്ഥലോകത്തിൽ പരിശുദ്ധമായ ഒന്നും തന്നെ ഇല്ല, എന്നാൽ  വൈരുദ്ധ്യങ്ങളും വിമലീകരണങ്ങളും മാത്രമാണ് ഉള്ളത്ന്നതാണു വസ്തുതാപരം. തേസമയം ഇത്തരം ആശയക്കുഴപ്പങ്ങൾ, പ്രത്യയശാസ്ത്ര ശൂന്യതയെന്ന തലത്തിലേക്ക് വലിച്ചു നീട്ടപ്പെടരുത്. ആം ആദ്മി പാർട്ടി ഇന്നെന്താണു എന്നതല്ല, എങ്ങനെ അതിന്റെ ആദ്യകാല ലക്ഷ്യങ്ങളിൽ നിന്ന് ജനങ്ങൾക്ക് അതിനെ മാറ്റിയെടുക്കാൻ കഴിയും എന്നതിലാണു പ്രതീക്ഷ വയ്ക്കുവാൻ കഴിയുക. നിശ്ചയദാർഢ്യത്തോടെയുള്ള സമ്മർദ്ദങ്ങളിലൂടെ അതിനെ പുരോഗമനദിശകളിലേക്ക് തള്ളിവിടാൻ ഈ കാലങ്ങളിലാകും കഴിയുക എന്നതിനാൽ ഈ ആദ്യത്തെ അൽപ്പമാസങ്ങൾ നിർണ്ണായകമാണു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ബഹുവർണ്ണരാശിയുടേയും പാർട്ടിസാമൂഹ്യ മുന്നേറ്റ ദ്വന്ദ്വങ്ങളുടേയും ഇടതുപക്ഷത്തും ഒരു വലിയ ശുന്യതയുണ്ട്. ആ ശൂന്യത നിറയ്ക്കാൻ ആപ്പിനു കഴിയുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണു. അതു വരെ ആപ്പിനു നൽകുന്ന പിന്തുണ നോം ചോംസ്കി ബറാക്ക് ഒബാമയ്ക്ക് നൽകിയതു പോലെ സോപാധികമായിരിക്കും –മിഥ്യാബോധങ്ങൾ ഇല്ലാതെ.  ആം ആദ്മി പ്രതിഭാസം ചിലപ്പോൾ അമ്പേ പരാജയപ്പെട്ടു പോകുന്ന ഒന്നായി മാറിയേക്കാം. എന്നാൽ അതിന്റെ പരാജയങ്ങളൊന്നും ഇന്ത്യയിലെ കോളനിവാഴ്ച്ചാനന്തര കാലത്തെ ദുരിതങ്ങൾക്കു എന്നേ കാരണമായ മഹാദുരന്തങ്ങളോളം എത്തില്ല.

(Dr. Nissim Mannathukkaren is with Dalhousie University, Canada, and the author of The Rupture with Memory: Derrida)

വിവർത്തനം : രജിത് ദാനവൻ

Comments

comments