അതിനു മാത്രമേ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ ചെറുക്കാനാവുകയുള്ളൂ എന്ന കാര്യവും കോര്പ്പേററ്റുവല്ക്കരണെത്തപ്പറ്റിയുള്ള മാര്‍ക്സിസ്റ്റ് പ്രമാണവാദ പദാവലികളിലൂടെ മാഞ്ഞുപോകുന്നു.
മാര്‍ക്സിസ്ററ് സാമൂഹികവിശകലനങ്ങളെ ഉപാധിയാക്കുന്നതിലൂടെ കീഴാള ന്യൂനപക്ഷ രാഷ്ട്രീയം എങ്ങനെ നിശബ്ദീകരിക്കെപ്പടുകയും നിരാകരിക്കെപ്പടുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ് “മാധ്യമം വാരിക‘യില്‍ ഡോ. സ്റ്റാന്‍ലി ജോണി എഴുതിയ ലേഖനം2. മോദിഭരണം സമം പരമ്പരാഗത ഹിന്ദൂയിസം അധികം കോര്‍പ്പേററ്റുവത്കരണം എന്ന പ്രാചീന കമ്മ്യൂണിസ്റ്റ് സൂത്രവാക്യം തന്നെയാണ് ലേഖനത്തിലുള്ളത്. ഫാഷിസമെന്നത് പൂര്‍വ്വ ആധുനിക ഘടകങ്ങളുമായി സന്ധിചെയ്തിട്ടുള്ള കുത്തകമുതലാളിത്തമാണെന്ന പ്രഭാത്പട്നായിക്കിന്റെ ആശയെത്തയാണ് ലേഖകൻ ഉള്ളാലെ ഉറപ്പിക്കുന്നത്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ പൂര്‍വ്വ ആധുനികതയായി ചിത്രീകരിക്കുന്നത് ഹിന്ദുത്വത്തെ മാത്രമല്ല, കീഴാള ന്യൂനപക്ഷ രാഷ്ട്രീയത്തെ മൊത്തമായിട്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. ജാതിയുടെയും മതത്തിന്റെയും (പൂര്‍വ്വ ആധുനികതയുടെ) കറകെളാന്നും പറ്റാത്ത ശുദ്ധമാര്‍ക്സിസ്റ്റുകളുടെ ഒരു ‘പൊളിറ്റിക്കല്‍ ക്ലാസ്സായിരിക്കും’ഫാഷിസത്തെ പ്രതിരോധിക്കുകയെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. ഇത്തരം അവകാശവാദങ്ങളിലൂടെ, ഹന്ന ആരെടന്റ് വിശദീകരിച്ചതുപോലെ ഫാഷിസം ഏതു ജനതെയയാണോ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആ ജനതയുടെ നിര്‍ബന്ധിത നിശബ്ദീകരണവും നിര്‍വ്വീര്യതയുമാണ് മാർക്സിസം മുന്‍കൂർ ആവശ്യപ്പെടുന്നത്. അതായത്; സംഘപരിവാര്‍ അധികാരത്തിനുകീഴിൽ കീഴാളബഹുജന ന്യൂനപക്ഷ രാഷ്ട്രീയത്തിനു സവിശേഷമായ കര്‍ത്തൃത്വസ്ഥാനമുണ്ട്. അതിനെ സ്വയം റദ്ദാക്കിക്കൊണ്ട് ശുദ്ധെപാളിറ്റിക്കൽ ക്ലാസ് എന്ന സവര്‍ണ മതേതര കെട്ടുകഥയെ അഭയം പ്രാപിക്കാനാണ് മാര്‍ക്സിസം ആഹ്വാനം ചെയ്യുന്നത്. ഏതായാലും, പ്രഭാത് പട്നായിക്മാർ ‘ഹൊററായി’കാണുന്നത് ഹിന്ദുത്വത്തെയല്ല, സ്വത്വവാദപ്രസ്ഥാനങ്ങെളയും സിവില്സമുദായസമരങ്ങെളയുമാണെന്ന യാഥാര്‍ത്ഥ്യമാണ് ‘മാധ്യമം’പോലുള്ള ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ തിരിച്ചറിയാതെ പോകുന്നത്.
ഹിന്ദു എന്ന സാങ്കൽപ്പിക സ്വത്വേബാധത്തെ ഏകീകരിച്ചെടുക്കുകയെന്നതാണ് സംഘപരിവാർ മുന്നോട്ടു വെക്കുന്ന അജണ്ട. ഇതു നടപ്പിലാക്കാൻ വേണ്ടി സവര്‍ണ്ണ അവര്‍ണ്ണ പിന്നാക്ക ദലിത് വേര്‍തിരിവുകൾ ഇല്ലാത്ത മൂല്യവ്യവസ്ഥയായി ഹിന്ദുത്വത്തെ സ്ഥാപിക്കേണ്ടതുണ്ട്. സ്വാഭാവികമായും, പുരോഗമനചിന്തകള്‍ കൊണ്ടോ ജനാധിപത്യപരമായ ആശയങ്ങ ള്കൊണ്ടോ ഇത് സാധ്യമല്ല. പകരം, മുസ്ലീം ശത്രുതയെ ഹിന്ദുക്കളുടെ പൊതുവികാരമാക്കി മാറ്റുകയെന്നതാണ് വഴി. ഇതിനു വേണ്ടി ഹിന്ദുവിന്റെ “പ്രാഗ് ദേശീയത‘യുമായി സംഘര്ഷെപ്പട്ടിട്ടുള്ളത് ഇസ്ലാമും മുസ്ലീം സമുദായവുമാണെന്നു വരുത്തുന്നു. സവര്‍ണ്ണ അടിത്തറയുള്ള ബ്യൂറോക്രസിയും ജുഡിഷ്യറിയും മാധ്യമങ്ങളും മേല്‍പ്പറഞ്ഞ തരം അപരത്വനിര്‍മ്മിതിയുടെ ഭാഗമാകുന്നതിലൂടെ ഏറ്റവും അടിത്തട്ടുവരെ മുസ്ലീം വിരുദ്ധത പടര്‍ന്നുപിടിക്കുയാണ് ഫലം.
ബി.ജെ.പി.യുടെ കേവലഭൂരിപക്ഷവും മോദിയുടെ വാഴ്ചയും മുസ്ലീംജനസാമാന്യത്തെ കൂടുതൽ നിശബ്ദീകരിക്കുമെന്നത് ഉറപ്പാണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ ലോകസഭാംഗങ്ങളെ തിരെഞ്ഞടുക്കുന്ന ഉത്തര്‍പ്രേദശിൽ നിന്നും ഒറ്റ പാര്‍ലെമന്റ് അംഗം പോലും മുസ്ലീം സമുദായത്തിൽ നിന്നും തിരെഞ്ഞടുക്കെപ്പട്ടിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അംഗങ്ങള്‍ മാത്രമാണ് പുതിയ ലോകസഭയില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളത്. മുസ്ലീംങ്ങളുടെ പിന്നാക്കാവസ്ഥയെ ചൂണ്ടിക്കാണിച്ച സച്ചാര്‍ കമ്മീഷന് അടക്കമുള്ള എല്ലാ റിപ്പോര്‍ട്ടുകളും അസാധുവാകാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഈ ഭരണത്തിനുകീഴില്‍ മുസ്ലീംങ്ങള്‍ മാത്രമല്ല, സവര്‍ണ്ണഹിന്ദുചട്ടക്കൂടിനു പുറത്തുള്ളവരായ ദലിതര്‍ പിന്നാക്കക്കാര്‍ അവര്‍ണ്ണര്‍ കീഴാള സ്ത്രീകള്‍ അടിസ്ഥാനതല ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ മുതലായ വിഭാഗങ്ങളും കൂടുതല്‍ കര്‍തൃത്വനഷ്ടം സംഭവിക്കുന്നവരായി മാറുമെന്നതും ഉറപ്പാണ്. മാത്രമല്ല, ദേശീയസുരക്ഷയുടെ മറപറ്റിയുള്ള
Be the first to write a comment.