ഏറ്റവും കുറച്ചു ക്ഷതമുണ്ടായെതന്ന്‌ നിരവധി ദലിത്‌ ആക്‌ടിവിസ്റ്റുകള്‍ കണക്കുകള്‍ നിരത്തി സ്ഥാപിച്ചിട്ടുണ്ട്‌. സംഘപരിവാറിന്റെ പരിശീലിക്കെപ്പട്ട കേഡറുകള്‍ ഗവണ്‍മെന്റിനെ ഉപാധിയാക്കി ചെയ്‌ത ഹിംസകളെ ദലിതരുടെ മേല്‍ കെട്ടിെവക്കാന്‍ നടത്തിയ പ്രചാരണങ്ങളെ പല ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകരും അക്കാദമിക്കുകളും ഏറ്റുവിളിച്ചു എന്നതാണ്‌ ഏറ്റവും ദൗര്‍ഭാഗ്യകരമായത്‌.

മോദിഭരണം ഗുജറാത്തില്‍ നിന്നും ഇന്ത്യയിലേക്ക്‌ മാറുമ്പോള്‍ മേപറഞ്ഞ അനുകൂല ഘടകങ്ങെളാന്നും ഇല്ലെന്നതാണ്‌ വസ്‌തുത. സിവില്‍സമുദായം ഗുജറാത്തി ശൈശവ ദിശയിലാണ്‌. അതല്ല അഖിലേന്ത്യ തലത്തിലെ സ്ഥിതി. ഏതായാലും, കീഴാളബഹുജനങ്ങളും സ്‌ത്രീമുന്നേറ്റങ്ങളും പുതുസാമൂഹിക വിഷയികളും സിവില്‍ സമൂഹവും സോഷ്യ മീഡിയായും ഉണ്ടാക്കാന്‍ പോകുന്ന സമ്മര്‍ദ്ദങ്ങളെ തടയിടാ ബി.ജെ.പി. മുന്നോട്ടുവെക്കുന്ന “ഹിന്ദു പ്രൈഡ്‌‘ “രാജ്യസ്‌നേഹം‘ “സാംസ്‌കാരിക ദേശീയത‘, “പട്ടേല്‍മാരുടെ ആണത്തംമുതലായ അറുപഴഞ്ചന്‍ മുദ്രാവാക്യങ്ങള്‍ക്ക്‌ കഴിയില്ല.

പാക്കിസ്ഥാന്‍ പോലുള്ള “ബാഹ്യശത്രുക്കളോടുള്ള യുദ്ധമോ മുസ്ലീംങ്ങളെ പോലുള്ള “ആഭ്യന്തര ശത്രുക്കേളാടുള്ള യുദ്ധമോ നിതാന്തമായി നിലനിറുത്തിയാല്‍ മാത്രമേ സംഘപരിവാ വിഭാവന ചെയ്യുന്ന ഫാഷിസ്റ്റ്‌അജണ്ട സാക്ഷാത്‌കരിക്കെപ്പടുകയുള്ളു. അതിര്‍ത്തിയി ചില കുത്തിത്തിരിപ്പുകളും പ്രാദേശിക തലങ്ങളില്‍ ഒട്ടേറെ വംശീയകലാപങ്ങളും ഉണ്ടാക്കാമെന്നല്ലാതെ സാര്‍വ്വേദശീയകാലാവസ്ഥ യുദ്ധപരതയ്‌ക്ക്‌ മൊത്തത്തി അനുകൂലമല്ല.  ഈ അസാധ്യതയില്‍, സംഘപരിവാറിന്റെ കുടക്കീഴില്‍ എത്തിച്ചേര്‍ന്നിട്ടുള്ള “ഹിന്ദുക്കള്‍ പരസ്‌പരം ഏറ്റുമുട്ടുകയാണ്‌ സംഭവിക്കാന്‍ പോകുന്നത്‌.

മുന്‍കാലത്ത്‌ നിരവധി പിന്നാക്ക സമുദായ നേതാക്കന്മാർ ബി.ജെ.പി. യോട്‌ കലഹിച്ചു പുറത്തുപോയപ്പോള്‍, കുറഞ്ഞപക്ഷം മണ്‌ഡല്‍ക മ്മീഷേനാടെങ്കിലും  അവര്‍ നീതിപുലര്‍ത്തിയിരുന്നു എന്നു വ്യക്തമായിരുന്നു. എന്നാല്‍, സാമൂഹികനീതിയെ പറ്റിയുള്ള ചെറുചിന്തകള്‍പോലും   മോദിയില്‍ നിന്നും ഉണ്ടാകുന്നില്ലെന്നതാണ്‌ ഏറെ അസ്വസ്ഥകരമായിട്ടുള്ളത്‌. എതായാലും; ഇന്ത്യയിലെ  അംബേദ്‌കമൂവ്‌മെന്റിന്റെ സ്വാധീനം,  മണ്‌ഡലനന്തരഘട്ടത്തിലെ കീഴാളയുവജനമുന്നേറ്റങ്ങ, പുതുവിഷയിസ്ഥാനേത്തക്ക്‌ ഉയരുന്ന ദലിത്‌ബഹുജ സ്‌ത്രീപ്രസ്ഥാനം, മുസ്ലീംങ്ങള്‍ക്കിടയിലെ നവ പരിഷ്‌കരണ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും; ഇവെയല്ലാം മോദിസര്‍ക്കാരിന്റെ ഫാഷിസ്റ്റ്‌പ്രവണതകളെ പ്രതിരോധിക്കുന്ന ഘടകങ്ങളാണ്‌.

ബി.ജെ.പി.യുടെ ഹിന്ദുത്വരാഷ്‌ട്രീയത്തെ തടയുന്ന രസത്രന്തമാണ്‌ ആം ആദ്‌മി പാര്‍ട്ടിക്കുള്ളതെന്നത്‌ ചിലരുടെ തെറ്റിദ്ധാരണയാണ്‌. ജാതി, മതം, ലിംഗം, വര്‍ഗ്ഗം, പ്രദേശം മുതലായ ഘടനാപരമായ സാന്നിധ്യങ്ങളെയും പ്രാദേശിക ദേശീയ അധികാരശക്തികള്‍, മുതലാളിത്തം, സാമ്രാജ്യത്വം തുടങ്ങിയ കേന്ദ്രീകരണങ്ങെളയും അപ്രത്യക്ഷെപ്പടുത്തുകയാണ്‌ ആ സംഘടന ചെയ്യുന്നത്‌. സവര്‍ണ്ണവ്യക്തിവാദത്തിന്റെ പഴഞ്ച ബോധോദയങ്ങ പലതും മൂലധനമായുണ്ട്‌ എന്നതിനപ്പുറം സ്ഥലെത്തയും സമുദായങ്ങെളയും ഉള്‍ക്കൊള്ളുന്ന “ജനസഞ്ചയ രാഷ്‌ട്രീയമാണ്‌ അതിനുള്ളെതന്ന്‌ പറയുന്നത്‌ തികഞ്ഞ അത്യാരോപണമാണ്‌.

ഒരുപക്ഷേ, ബി.ജെ.പി.ക്ക്‌ ഇത്രമാത്രം അനായാസ വിജയം നേടിക്കൊടുത്തത്‌ ആം ആദ്‌മി പാര്‍ട്ടിയുടെ സാന്നിധ്യമാകാം. ആ സംഘടനയുടെ മുന്‍നിരനേതൃത്വങ്ങളി ഒരാ പോലും സംഘപരിവാറിന്റെ ഹൈന്ദവ ഏകീകരണത്തെ തുറന്നു എതിര്‍ത്തില്ലെന്നു മാത്രമല്ല, പ്രതിനിധാന രാഷ്‌ട്രീയത്തിലൂടെ ഹൈന്ദവതയെ കാല്‌പനികമായും അത്യാകര്‍ഷകമായും പുനര്‍സൃഷ്‌ടിക്കുകയുമാണ്‌ ചെയ്‌തത്‌. ദലിത്‌ ന്യൂനപക്ഷ വോട്ടുബാങ്കുകെളയും, സിവില്‍സമുദായ സമരമുന്നണികള്‍ പടുത്തുയര്‍ത്തിയ പ്രതിരോധേമഖലകെളയുമാണ്‌ ആം ആദ്‌മി പാര്‍ട്ടി ശിഥിലമാക്കിയെതന്ന്‌ ഡെല്‍ഹി ഉപെതരെഞ്ഞടുപ്പില്‍ തന്നെ വ്യക്തമായതാണ്‌.

ബൂര്‍ഷ്വാലിബറ ഭരണവ്യവസ്ഥയി പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളി നിന്നും ഉയര്‍ന്നുവരുന്ന സമ്മര്‍ദ്ദരാഷ്‌ട്രീയെത്തയും അവരുടെ സ്വയം ശാക്തീകരിക്കാനുള്ള ശ്രമങ്ങളെയും “അഴിമതിഎന്ന ഒറ്റവാക്കില്‍ ഒതുക്കി അപരത്വവല്‍ക്കരിക്കാ നടക്കുന്നവരെ “”രക്ഷകരായി കാണുന്നത്‌ ഗുരുതരമായ വീഴ്‌ചയാണ്‌. ഇത്തരം രക്ഷകരിലുള്ള അമിതമായ പ്രതീക്ഷ മൂലമാണ്‌ മുസ്ലീംസമുദായ വോട്ടുകള്‍ വന്‍തോതി ചിതറിപ്പോയതും; ദലിത്‌വോട്ടുക ലക്ഷ്യം കാണുന്നതി പരാജയെപ്പട്ടതും.

ഇത്തവണ, സംഘപരിവാര്‍ ശക്തികസ്റ്റേറ്റിനെ ഫാഷിസവത്‌കരിക്കാന്‍ ശ്രമിക്കുന്നത്‌ “മുസ്ലീം തീവ്രവാദത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടായിരിക്കുമെന്ന്‌ വിചാരിക്കേണ്ടതില്ല. ബുഷ്‌ ഭരണകാലത്ത്‌ പ്രകടിപ്പിക്കപ്പെട്ട “ഇസ്ലാമോഫോബിയഅന്താരാഷ്‌ട്രീയ രംഗത്ത്‌ വലിയ തിരിച്ചടി നേരിട്ടുകഴിഞ്ഞു. അതിനാല്‍ ഇസ്ലാമിക തീവ്രവാദെത്തപ്പറ്റിയുള്ള നിറംപിടിപ്പിച്ച കള്ളക്കഥകള്‍ വലിയ തോതി ചെലവാകാനുള്ള സാധ്യത കുറവാണ്‌.

ഒരുപക്ഷേ, മാവോയിസം പോലുള്ള സായുധ ഫ്യൂഡല്‍ കേന്ദ്രീകരണങ്ങളായിരിക്കും സ്റ്റേറ്റിനെ ഫാഷിസവത്‌കരിക്കാ സംഘപരിവാറിന്‌ സുരക്ഷിതത്വ കവാടെമാരുക്കി കൊടുക്കുന്നത്‌. മോദിസത്തിനു പ്രതിവിധി മാവോയിസമാണെന്ന മട്ടിലുള്ള പ്രചാരണവുമായി ടി. ജി. ജേക്കബ്ബിനെപ്പോലുള്ളവര്‍ക്കൊപ്പം 3അരുന്ധതിറോയിയെ പോലുള്ള ടൂറിസ്റ്റുകളും രംഗത്തുവന്നിട്ടുണ്ട്‌. ഇന്ത്യയിലെ കീഴാളരും ന്യൂനപക്ഷ ജനതയും സിവില്‍സമുദായ പ്രസ്ഥാനങ്ങളും വിവിധ സോഷ്യലിസ്റ്റ്‌ ഗ്രൂപ്പുകളും ഐക്യപ്പെടേണ്ട ഫാഷിസ്റ്റ്‌ വിരുദ്ധ ബഹുജന മുന്നണിയുടെ സ്ഥാനത്ത്‌ മാവോയിസ്റ്റ്‌ പ്രതിഹിംസക മഹത്വവല്‍ക്കരിക്കെപ്പടുന്നത്‌ ചിന്താശൂന്യതയല്ലാതെ മറ്റൊന്നുമല്ല. ജ്ഞാനശാസ്‌ത്രപരമായി വഴിമുട്ടിയവരും സാമൂഹിക രൂപീകരണെത്തപ്പറ്റിയുള്ള പശ്ചാത്യവാദ ധാരണകളി കുടുങ്ങിക്കിടക്കുന്നവരുമായ ഇത്തരക്കാരി നിന്നും വേറിട്ട്‌; കീഴാള സാഹോദര്യത്തിലും ബഹുജനപ്രസ്ഥാനത്തിലും ഉറച്ചുനിന്നാല്‍ മാത്രമേ സംഘപരിവാ രാഷ്‌ട്രീയം ദുര്‍ബ്ബലെപ്പടുകയുള്ളൂ.

സൂചനകള്‍
1) The Origins of Totalitarianism-Hannaah Arendt (A Harvest Book 1976)
2) മാധ്യമം വാരിക   ലക്കം 22, ജൂണ്‍ 2014
3)ഇന്ത്യന്‍ ഫാഷിസെമന്നാല്‍ വര്‍ഗ്ഗീയഫാഷിസം മാത്രമല്ല   ടി. ജി. ജേക്കബ്ബ്‌; മാധ്യമം വാരിക   ലക്കം 17,മാര്‍ച്ച്‌ 2014

കെ.കെ. ബാബുരാജ്‌
കഴുത്തൂട്ടില്‍ വീട്‌
കടുത്തുരുത്തി പി.ഒ.
കോട്ടയം

Comments

comments